പ്രിയങ്ക റെഡ്‌ഡി സുന്ദരിയായ ഒരു പെൺകുട്ടിയായിരുന്നു. അവളുടെ കണ്ണുകളിൽ നിറയെ സ്വപ്നങ്ങളുണ്ടായിരുന്നു , ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളുണ്ടായിരുന്നു , സ്നേഹത്തിന്റെ നെഞ്ചിടിപ്പുമായി ഒരു കുടുംബമുണ്ടായിരുന്നു .
ജ്യോതിയും അങ്ങനെത്തന്നെ . ഇഷ്ടമുള്ള വിഷയം പഠിച്ചു ജോലിചെയ്ത് സ്വാതന്ത്ര്യത്തിന്റെ വിഹായസ്സിലേക്ക് പറന്നിറങ്ങാൻ അവൾ കിനാവു കണ്ടിരുന്നു .
നമ്മുടെ അയൽവക്കത്തെ കുട്ടിയായിരുന്നു ജിഷ . നിയമം പഠിച്ചു നീതിപുലരുന്ന ഒരു നാളെയെ സ്വപ്നം കണ്ടു ജീവിതത്തിന്റെ എത്രയോ പ്ലാനിങ്ങുകൾ അവൾ നടത്തിയിരുന്നിരിക്കും.
ഒരു യാത്രയുടെ നടുവിലാണ് സൗമ്യയുടെ സ്വപ്‌നങ്ങൾ ചതഞ്ഞമർന്നത് .
വാളയാറിലെ കുരുന്നുകൾക്കും സ്വപ്നങ്ങളുണ്ടായിരുന്നു . നിറപ്പകിട്ടാർന്ന വസ്ത്രങ്ങളിൽ ഓടിനടക്കാൻ , വയർ നിറച്ചും ഓണമുണ്ണാൻ അവരും മോഹിച്ചിരുന്നു .
തീർന്നില്ല , ആസിഫയും പിന്നെ പേരറിയാത്ത ഒട്ടനവധി പെൺമക്കളും ഇതൊക്കെത്തന്നെയാവും സ്വപ്നം കണ്ടിരുന്നത് . അവർക്കു ഒരു പാട് മോഹങ്ങളുണ്ടായിരുന്നിരിക്കും , സ്ഥലഭേദങ്ങളനുസരിച്ചു അവയുടെ നിറത്തിനും മണത്തിനും മാത്രമേ വ്യത്യാസമുണ്ടായിരുന്നിരിക്കൂ .
പക്ഷേ , നാടു മാറിയത് ഇവരാരും അറിഞ്ഞിരിക്കില്ല , പെണ്ണ് ഉടൽ മാത്രമാണെന്നും അത് പൊതുസ്വത്താണെന്നും ഏതു പട്ടിക്കും കടിച്ചുകീറാൻ വിധിക്കപ്പെട്ടതാണെന്നുമുള്ള അലിഖിത നിയമങ്ങൾ ഇവരാരും കണ്ടതില്ല .
പ്രതികരിക്കാൻ ഒരു ഭരണകൂടവും രാഷ്ട്രീയപ്പാർട്ടിയും തയ്യാറാവില്ല . പെണ്മക്കളുള്ള അച്ഛനമ്മമാർ പോലും പിച്ചിച്ചീന്തപ്പെട്ടവരുടെ മതം നോക്കി മാത്രം പ്രതികരിക്കുമ്പോൾ നാണം കെടുന്നത് ശരിക്കും ആരാണ് ?.
ഒരേയൊരു നിയമം മതി, ഇതില്ലാതാക്കാൻ. കുറ്റവാളികൾക്ക് വധശിക്ഷ നടപ്പാക്കണം . ഇഞ്ചിഞ്ചായി കൊല്ലണം . ഇനിയൊരു പെൺകുട്ടിയുടെയും നേരെ കാമാസക്തിയോടെ ചീറിയടുക്കാൻ ഒരുത്തനും ധൈര്യപ്പെടരുത് . പേപ്പട്ടികളെ കൊല്ലുന്നതുപോലെ കൊന്നുകളഞ്ഞേക്കണം ഈവിഷജന്തുക്കളെ .
ഓരോ വാർത്ത കേൾക്കുമ്പോഴും പണ്ടെല്ലാം മനസ്സിൽ സമാധാനിക്കുമായിരുന്നു, 'ഇത് നമ്മുടെ ഇന്ത്യയാണ് , ഇനി ഇങ്ങനെയുണ്ടാവില്ല. നീതി പുലരും "എന്ന് . ഇപ്പോൾ അങ്ങനെയല്ല മനസ്സിൽ തെളിയുന്നത് , "ഇതായിരുന്നില്ല നമ്മുടെ ഇന്ത്യ".
ഒരു ഹാഷ്ടാഗിട്ടു "ജസ്റ്റിസ് ഫോർ" എന്നെഴുതിയതുകൊണ്ടു മാത്രം നമ്മുടെ കടമ തീരുന്നില്ല. ഹാഷ്ടാഗിട്ടു റെഡിയാക്കി വച്ചിരിക്കുന്ന പ്രഹസനങ്ങളിൽ പൂരിപ്പിക്കപ്പെടേണ്ട പേരുകൾ വീട്ടിൽ ഓടിനടക്കുന്ന സ്വന്തം ജീവനുകളുടേതാകുന്നതുവരെ ഒരു ഭരണകൂടവും നിയമവും നീതിയും നമ്മുടെ നാട്ടിൽ നടപ്പാക്കില്ല .
നമ്മുടെ പെൺകുട്ടികളെ നമുക്ക് നൃത്തവും സംഗീതവും പഠിപ്പിക്കുന്നത് അവസാനിപ്പിക്കാം . പകരം കരാട്ടെയും കളരിയും പഠിപ്പിക്കാം , തോക്കുപയോഗിക്കാൻ പരിശീലിപ്പിക്കാം. പെണ്ണുടൽ കാണുമ്പോൾ
വല്ലാതെ ഇളകുന്നവനെ ഒറ്റ ബുള്ളറ്റിൽ തീർക്കാൻ അവരെ ശക്തരാക്കാം . പേ പിടിച്ചാൽ ആ പട്ടികളെ വെടിവെച്ചു കൊല്ലുക തന്നെ വേണം
എന്റെ പെൺമക്കളെ , നിങ്ങൾക്ക് നിങ്ങൾ മാത്രമേ ഉള്ളൂ . പുറത്തേക്കിറങ്ങുമ്പോൾ ബാഗിൽ ഒരു കത്തിയോ തോക്കോ കരുതുക. നിനക്കു നീ തുണയാവുക .
ജ്യോതിയും അങ്ങനെത്തന്നെ . ഇഷ്ടമുള്ള വിഷയം പഠിച്ചു ജോലിചെയ്ത് സ്വാതന്ത്ര്യത്തിന്റെ വിഹായസ്സിലേക്ക് പറന്നിറങ്ങാൻ അവൾ കിനാവു കണ്ടിരുന്നു .
നമ്മുടെ അയൽവക്കത്തെ കുട്ടിയായിരുന്നു ജിഷ . നിയമം പഠിച്ചു നീതിപുലരുന്ന ഒരു നാളെയെ സ്വപ്നം കണ്ടു ജീവിതത്തിന്റെ എത്രയോ പ്ലാനിങ്ങുകൾ അവൾ നടത്തിയിരുന്നിരിക്കും.
ഒരു യാത്രയുടെ നടുവിലാണ് സൗമ്യയുടെ സ്വപ്‌നങ്ങൾ ചതഞ്ഞമർന്നത് .
വാളയാറിലെ കുരുന്നുകൾക്കും സ്വപ്നങ്ങളുണ്ടായിരുന്നു . നിറപ്പകിട്ടാർന്ന വസ്ത്രങ്ങളിൽ ഓടിനടക്കാൻ , വയർ നിറച്ചും ഓണമുണ്ണാൻ അവരും മോഹിച്ചിരുന്നു .
തീർന്നില്ല , ആസിഫയും പിന്നെ പേരറിയാത്ത ഒട്ടനവധി പെൺമക്കളും ഇതൊക്കെത്തന്നെയാവും സ്വപ്നം കണ്ടിരുന്നത് . അവർക്കു ഒരു പാട് മോഹങ്ങളുണ്ടായിരുന്നിരിക്കും , സ്ഥലഭേദങ്ങളനുസരിച്ചു അവയുടെ നിറത്തിനും മണത്തിനും മാത്രമേ വ്യത്യാസമുണ്ടായിരുന്നിരിക്കൂ .
പക്ഷേ , നാടു മാറിയത് ഇവരാരും അറിഞ്ഞിരിക്കില്ല , പെണ്ണ് ഉടൽ മാത്രമാണെന്നും അത് പൊതുസ്വത്താണെന്നും ഏതു പട്ടിക്കും കടിച്ചുകീറാൻ വിധിക്കപ്പെട്ടതാണെന്നുമുള്ള അലിഖിത നിയമങ്ങൾ ഇവരാരും കണ്ടതില്ല .
പ്രതികരിക്കാൻ ഒരു ഭരണകൂടവും രാഷ്ട്രീയപ്പാർട്ടിയും തയ്യാറാവില്ല . പെണ്മക്കളുള്ള അച്ഛനമ്മമാർ പോലും പിച്ചിച്ചീന്തപ്പെട്ടവരുടെ മതം നോക്കി മാത്രം പ്രതികരിക്കുമ്പോൾ നാണം കെടുന്നത് ശരിക്കും ആരാണ് ?.
ഒരേയൊരു നിയമം മതി, ഇതില്ലാതാക്കാൻ. കുറ്റവാളികൾക്ക് വധശിക്ഷ നടപ്പാക്കണം . ഇഞ്ചിഞ്ചായി കൊല്ലണം . ഇനിയൊരു പെൺകുട്ടിയുടെയും നേരെ കാമാസക്തിയോടെ ചീറിയടുക്കാൻ ഒരുത്തനും ധൈര്യപ്പെടരുത് . പേപ്പട്ടികളെ കൊല്ലുന്നതുപോലെ കൊന്നുകളഞ്ഞേക്കണം ഈവിഷജന്തുക്കളെ .
ഓരോ വാർത്ത കേൾക്കുമ്പോഴും പണ്ടെല്ലാം മനസ്സിൽ സമാധാനിക്കുമായിരുന്നു, 'ഇത് നമ്മുടെ ഇന്ത്യയാണ് , ഇനി ഇങ്ങനെയുണ്ടാവില്ല. നീതി പുലരും "എന്ന് . ഇപ്പോൾ അങ്ങനെയല്ല മനസ്സിൽ തെളിയുന്നത് , "ഇതായിരുന്നില്ല നമ്മുടെ ഇന്ത്യ".
ഒരു ഹാഷ്ടാഗിട്ടു "ജസ്റ്റിസ് ഫോർ" എന്നെഴുതിയതുകൊണ്ടു മാത്രം നമ്മുടെ കടമ തീരുന്നില്ല. ഹാഷ്ടാഗിട്ടു റെഡിയാക്കി വച്ചിരിക്കുന്ന പ്രഹസനങ്ങളിൽ പൂരിപ്പിക്കപ്പെടേണ്ട പേരുകൾ വീട്ടിൽ ഓടിനടക്കുന്ന സ്വന്തം ജീവനുകളുടേതാകുന്നതുവരെ ഒരു ഭരണകൂടവും നിയമവും നീതിയും നമ്മുടെ നാട്ടിൽ നടപ്പാക്കില്ല .
നമ്മുടെ പെൺകുട്ടികളെ നമുക്ക് നൃത്തവും സംഗീതവും പഠിപ്പിക്കുന്നത് അവസാനിപ്പിക്കാം . പകരം കരാട്ടെയും കളരിയും പഠിപ്പിക്കാം , തോക്കുപയോഗിക്കാൻ പരിശീലിപ്പിക്കാം. പെണ്ണുടൽ കാണുമ്പോൾ
വല്ലാതെ ഇളകുന്നവനെ ഒറ്റ ബുള്ളറ്റിൽ തീർക്കാൻ അവരെ ശക്തരാക്കാം . പേ പിടിച്ചാൽ ആ പട്ടികളെ വെടിവെച്ചു കൊല്ലുക തന്നെ വേണം
എന്റെ പെൺമക്കളെ , നിങ്ങൾക്ക് നിങ്ങൾ മാത്രമേ ഉള്ളൂ . പുറത്തേക്കിറങ്ങുമ്പോൾ ബാഗിൽ ഒരു കത്തിയോ തോക്കോ കരുതുക. നിനക്കു നീ തുണയാവുക .