"ഇന്നലെയും അമ്മ പറഞ്ഞതല്ലേ കാക്കപ്പൂവ് പറിച്ചു തരാമെന്ന് . എന്നെ വെറുതെ പറ്റിച്ചതാണല്ലേ " മോന്റെ വാടിയ മുഖത്തെ കണ്ണുകൾ രണ്ടും പെയ്തൊഴിയാൻ കാത്തുനിൽക്കുന്ന കാർമേഘങ്ങൾ പോലെ തുളുമ്പിനിന്നു. അടുക്കളയ്ക്കും ഊൺമേശക്കുമിടയിലെ എന്റെ അനേകശതം ഓട്ടങ്ങൾക്കു അത് പെട്ടെന്ന് കടിഞ്ഞാണിട്ടു . തിരക്കൊഴിഞ്ഞിട്ടു ചെയ്തുകൊടുക്കാമെന്നു കരുതി മാറ്റിവച്ച ഒട്ടനേകം കുഞ്ഞുസ്വപ്നങ്ങൾ എന്റെ മുന്നിൽ പ്രതീക്ഷയോടെ തിക്കിത്തിരക്കി നിന്നു .
അരിഞ്ഞുകൊണ്ടിരുന്ന പച്ചക്കറി മാറ്റിവച്ചിട്ടു ഞാൻ മോന്റെ അരികിലേക്ക് ചെന്നു . ജനാലയുടെ വിരി മാറ്റി നോക്കി . ശൈത്യകാലമായതുകൊണ്ടു സൂര്യൻ നേരത്തെ മറഞ്ഞിരിക്കുന്നു, പുറത്തു ഇരുൾ\പരന്നിരുന്നു . ചെറിയ മഞ്ഞുമലകൾ മാത്രം സ്ട്രീറ്റ്‌ലൈറ്റിന്റെ വെളിച്ചത്തിൽ തിളങ്ങിനിന്നു . "നേരം ഇരുണ്ടല്ലോ മോനെ, ഇനിയെങ്ങനെ നമ്മൾ കാക്കപ്പൂ തേടി പോകും?" അതു കേട്ടപ്പോൾ ഉരുണ്ടുകൂടിയ കാർമേഘം പെയ്യുക തന്നെ ചെയ്തു . സന്തത സഹചാരിയായ ഐപാടെടുത്തു കയ്യിൽ പിടിച്ചു അവൻ വിതുമ്പി. നനുത്ത തണുപ്പും നിരാശയുമെല്ലാം കൂടിച്ചേർന്നു അങ്ങനെ തന്നെ മയങ്ങുകയും ചെയ്തു .
എല്ലാവരും ഉറക്കം പിടിക്കുമ്പോഴാണ് എന്റെ ചിന്തകൾ പൂർവാധികം ശക്തി പ്രാപിച്ചു എന്നെ ഉണർത്തുന്നത്. ഉണർവിനും ഉറക്കത്തിനും ഇടയിലുള്ള നേർത്ത ഇടവേളകളിൽ ഞാൻ മുടങ്ങാതെ തിരക്കിട്ടൊരു യാത്രപോകാറുണ്ട്. തിമിർത്താഘോഷിച്ച ബാല്യവും കൗമാര സ്വപ്നങ്ങളും നടന്നു തീർത്ത വഴിയോരങ്ങളും കുശലം പറഞ്ഞ ചെടികളും എല്ലാം എന്നെ കാത്തു നില്പുണ്ടാവും . പഴയ വഴികളിലൂടെ വീണ്ടും വീണ്ടും നടക്കും , ഓരോ മൺതരിയോടും വിശേഷം പറയും . ആർക്കും എന്നെ കാണാൻ പറ്റുന്നുണ്ടാവില്ല, പക്ഷേ ഞാൻ എല്ലാം കാണും . അമ്മ തിരക്കിട്ട് അടുക്കളയിൽ പാകം ചെയ്യുന്നത് എത്തി നോക്കും , അച്ഛൻ വരാന്തയിൽ പത്രം വായിക്കുന്നുണ്ടാവും . ഗേറ്റ് എപ്പോഴും തുറന്നുതന്നെ കിടക്കും , വരുമെന്നു പറഞ്ഞു പടിയിറങ്ങിപ്പോയ ആ ഒരാൾ ഞാനായിരുന്നുവെന്ന് മതിലിൽ ചാഞ്ഞു നിൽക്കുന്ന മൈലാഞ്ചിച്ചെടി എന്നോടു പറയും . കണ്ടു കൺനിറഞ്ഞു ഉറക്കം പതിയെ എന്നെ തിരിച്ചുവിളിക്കും.
ഇന്നിപ്പോൾ അതും പറ്റുന്നില്ല . ഇടനെഞ്ചിൽ ഒരു സങ്കടം കെട്ടിനിൽക്കുന്നതുപോലെ . നടക്കാത്ത ഒരു കാര്യം കാര്യം പറഞ്ഞു അവനെ പറ്റിക്കേണ്ടിയിരുന്നില്ല . അമ്മയുടെ മോഹങ്ങളും മോഹഭംഗങ്ങളുമാണ് കഥകളായും വാഗ്ദാനങ്ങളായും പുറത്തേക്കുവരുന്നതെന്ന് അവനറിയില്ലല്ലോ. എഴുന്നേറ്റിരുന്നു , രാത്രിയുടെ നിശ്ശബ്ദതയിൽ എല്ലാവരും
ഉറങ്ങുമ്പോൾ മുഖം മൂടികളൊന്നുമില്ലാതെ ഉണർന്നിരിക്കുക ഒരു സുഖമാണ്. ഞാൻ ഞാനാവുന്ന സുഖം , എന്റെ കാക്കപ്പൂവുകൾ നെറുകയിൽ ഉമ്മ വയ്ക്കുന്ന സുഖം .
അരിഞ്ഞുകൊണ്ടിരുന്ന പച്ചക്കറി മാറ്റിവച്ചിട്ടു ഞാൻ മോന്റെ അരികിലേക്ക് ചെന്നു . ജനാലയുടെ വിരി മാറ്റി നോക്കി . ശൈത്യകാലമായതുകൊണ്ടു സൂര്യൻ നേരത്തെ മറഞ്ഞിരിക്കുന്നു, പുറത്തു ഇരുൾ\പരന്നിരുന്നു . ചെറിയ മഞ്ഞുമലകൾ മാത്രം സ്ട്രീറ്റ്‌ലൈറ്റിന്റെ വെളിച്ചത്തിൽ തിളങ്ങിനിന്നു . "നേരം ഇരുണ്ടല്ലോ മോനെ, ഇനിയെങ്ങനെ നമ്മൾ കാക്കപ്പൂ തേടി പോകും?" അതു കേട്ടപ്പോൾ ഉരുണ്ടുകൂടിയ കാർമേഘം പെയ്യുക തന്നെ ചെയ്തു . സന്തത സഹചാരിയായ ഐപാടെടുത്തു കയ്യിൽ പിടിച്ചു അവൻ വിതുമ്പി. നനുത്ത തണുപ്പും നിരാശയുമെല്ലാം കൂടിച്ചേർന്നു അങ്ങനെ തന്നെ മയങ്ങുകയും ചെയ്തു .
എല്ലാവരും ഉറക്കം പിടിക്കുമ്പോഴാണ് എന്റെ ചിന്തകൾ പൂർവാധികം ശക്തി പ്രാപിച്ചു എന്നെ ഉണർത്തുന്നത്. ഉണർവിനും ഉറക്കത്തിനും ഇടയിലുള്ള നേർത്ത ഇടവേളകളിൽ ഞാൻ മുടങ്ങാതെ തിരക്കിട്ടൊരു യാത്രപോകാറുണ്ട്. തിമിർത്താഘോഷിച്ച ബാല്യവും കൗമാര സ്വപ്നങ്ങളും നടന്നു തീർത്ത വഴിയോരങ്ങളും കുശലം പറഞ്ഞ ചെടികളും എല്ലാം എന്നെ കാത്തു നില്പുണ്ടാവും . പഴയ വഴികളിലൂടെ വീണ്ടും വീണ്ടും നടക്കും , ഓരോ മൺതരിയോടും വിശേഷം പറയും . ആർക്കും എന്നെ കാണാൻ പറ്റുന്നുണ്ടാവില്ല, പക്ഷേ ഞാൻ എല്ലാം കാണും . അമ്മ തിരക്കിട്ട് അടുക്കളയിൽ പാകം ചെയ്യുന്നത് എത്തി നോക്കും , അച്ഛൻ വരാന്തയിൽ പത്രം വായിക്കുന്നുണ്ടാവും . ഗേറ്റ് എപ്പോഴും തുറന്നുതന്നെ കിടക്കും , വരുമെന്നു പറഞ്ഞു പടിയിറങ്ങിപ്പോയ ആ ഒരാൾ ഞാനായിരുന്നുവെന്ന് മതിലിൽ ചാഞ്ഞു നിൽക്കുന്ന മൈലാഞ്ചിച്ചെടി എന്നോടു പറയും . കണ്ടു കൺനിറഞ്ഞു ഉറക്കം പതിയെ എന്നെ തിരിച്ചുവിളിക്കും.
ഇന്നിപ്പോൾ അതും പറ്റുന്നില്ല . ഇടനെഞ്ചിൽ ഒരു സങ്കടം കെട്ടിനിൽക്കുന്നതുപോലെ . നടക്കാത്ത ഒരു കാര്യം കാര്യം പറഞ്ഞു അവനെ പറ്റിക്കേണ്ടിയിരുന്നില്ല . അമ്മയുടെ മോഹങ്ങളും മോഹഭംഗങ്ങളുമാണ് കഥകളായും വാഗ്ദാനങ്ങളായും പുറത്തേക്കുവരുന്നതെന്ന് അവനറിയില്ലല്ലോ. എഴുന്നേറ്റിരുന്നു , രാത്രിയുടെ നിശ്ശബ്ദതയിൽ എല്ലാവരും
ഉറങ്ങുമ്പോൾ മുഖം മൂടികളൊന്നുമില്ലാതെ ഉണർന്നിരിക്കുക ഒരു സുഖമാണ്. ഞാൻ ഞാനാവുന്ന സുഖം , എന്റെ കാക്കപ്പൂവുകൾ നെറുകയിൽ ഉമ്മ വയ്ക്കുന്ന സുഖം .